എ.ഐ ക്യാമറ ഇടപാട്; ഗുരുതര ആരോപണവുമായി വീണ്ടും പ്രതിപക്ഷം

കൊച്ചി: എ.ഐ ക്യാമറ ഇടപാടുമായി സംബന്ധിച്ച് ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷത്തിന്റെ ശക്തമായ ആരോപണങ്ങള്‍ തുടരുന്നു. എ.ഐ ക്യാമറ ഇടപാടുമായി സംബന്ധിച്ച് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പുറമെ ഭരണ പക്ഷത്തെ പ്രതികൂട്ടിലാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തി. ഇടപാടില്‍ നടന്നത് വന്‍ കൊള്ളയെന്ന് അദ്ദേഹം പ്രതികരിച്ചു. പലര്‍ക്കും കിട്ടിയത് നോക്കുകൂലിയാണെന്നും മന്ത്രിമാര്‍ക്കു പോലും കരാര്‍ കമ്പനികളെക്കുറിച്ച് അറിയില്ലെന്നും സതീശന്‍ ആരോപിച്ചു. എസ്.ആര്‍.ഐ.ടി കമ്പനി കരാര്‍ കിട്ടിയ ശേഷം കണ്‍സോര്‍ഷ്യം ഉണ്ടാക്കി ഉപകരാര്‍ കൊടുക്കുകയായിരുന്നുവെന്നും ഇവര്‍ക്ക് ഊരാളുങ്കലുമായി ബന്ധമുണ്ടെന്നും […]

കൊച്ചി: എ.ഐ ക്യാമറ ഇടപാടുമായി സംബന്ധിച്ച് ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷത്തിന്റെ ശക്തമായ ആരോപണങ്ങള്‍ തുടരുന്നു. എ.ഐ ക്യാമറ ഇടപാടുമായി സംബന്ധിച്ച് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പുറമെ ഭരണ പക്ഷത്തെ പ്രതികൂട്ടിലാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തി. ഇടപാടില്‍ നടന്നത് വന്‍ കൊള്ളയെന്ന് അദ്ദേഹം പ്രതികരിച്ചു. പലര്‍ക്കും കിട്ടിയത് നോക്കുകൂലിയാണെന്നും മന്ത്രിമാര്‍ക്കു പോലും കരാര്‍ കമ്പനികളെക്കുറിച്ച് അറിയില്ലെന്നും സതീശന്‍ ആരോപിച്ചു. എസ്.ആര്‍.ഐ.ടി കമ്പനി കരാര്‍ കിട്ടിയ ശേഷം കണ്‍സോര്‍ഷ്യം ഉണ്ടാക്കി ഉപകരാര്‍ കൊടുക്കുകയായിരുന്നുവെന്നും ഇവര്‍ക്ക് ഊരാളുങ്കലുമായി ബന്ധമുണ്ടെന്നും കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കറക്ക് കമ്പനികളാണ് തട്ടിപ്പിന് പിന്നിലെന്നും വി.ഡി സതീശന്‍ ആരോപിച്ചു. കെ ഫോണിന് പിന്നിലും ഇവരാണ്. കണ്ണൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന കറക്ക് കമ്പനികളാണ്, പവര്‍ ബ്രോക്കേസ് ആണിവര്‍. കെല്‍ട്രോണിന്റെ മറവില്‍ സ്വകാര്യ കമ്പനികള്‍ക്ക് വഴിയൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും സതീശന്‍ കുറ്റപ്പെടുത്തി. അഴിമതിക്ക് പിന്നില്‍ സി.പി.എമ്മാണ് എന്ന് പറഞ്ഞ അദ്ദേഹം എസ്.എന്‍.സി ലാവ്ലിന്‍ പോലെയുള്ള അഴിമതിയാണ് നടന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.
അതേ സമയം എ.ഐ ക്യാമറകള്‍ സ്ഥാപിച്ച പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ പരാമര്‍ശിക്കപ്പെട്ട എസ്.ആര്‍.ഐ.ടി എന്ന കമ്പനിയുമായി ഒരു ബന്ധവും ഇല്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി വ്യക്തമാക്കി. ചിലര്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ പറയുന്ന പേരുകാരാരും കമ്പനിയുടെ ഡയറക്ടര്‍മാരും അല്ല. ബംഗളൂരു ആസ്ഥാനമായ എസ്.ആര്‍.ഐ.ടി ഒരു ആസ്പത്രി സോഫ്റ്റ്വെയര്‍ വികസനപദ്ധതി 2016-ല്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കു നല്‍കിയിരുന്നു. ഇതിനായി അന്ന് ഈ രണ്ടു സ്ഥാപനങ്ങളും ചേര്‍ന്ന് സംയുക്തസംരംഭം രൂപവത്ക്കരിച്ചു. അതിന്റെ പേരാണ് യു.എല്‍.സി.സി.എസ് എസ്.ആര്‍.ഐ.ടി. രണ്ടു സ്ഥാപനത്തിലെയും ഡയറക്ടര്‍മാര്‍ അതില്‍ അംഗങ്ങള്‍ ആയിരുന്നു. ദൗത്യം 2018-ല്‍ അവസാനിക്കുകയും തുടര്‍ന്ന് ആ സംയുക്ത സംരംഭം പിരിച്ചുവിടുകയും ചെയ്തു. പ്രസ്തുത സംരംഭം നിലവിലില്ല. എന്നാല്‍ കമ്പനികളുടെ വിവരങ്ങള്‍ കിട്ടുന്ന ചില വെബ്‌സൈറ്റുകളില്‍ എസ്.ആര്‍.ഐ.റ്റി. എന്നു തിരഞ്ഞാല്‍ കമ്പനിയുടെ വിവരംകൂടി വരാറുണ്ട്. അവരുടെ വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യാത്തതുകൊണ്ട് ആ വെബ്സൈറ്റില്‍ ഇപ്പോഴും പഴയ വിവരം കിടക്കുന്നുണ്ട്. ഇതു കണ്ടിട്ടാണ് പലരും എസ്.ആര്‍.ഐ.ടി എന്നു കേള്‍ക്കുമ്പോള്‍ യു.എല്‍.സി.സി.എസിനെ കൂട്ടിക്കെട്ടാന്‍ മുതിരുന്നതെന്നും വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

Related Articles
Next Story
Share it