വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തി ഫോണില്‍ ഫോട്ടോയെടുത്തു; പ്രതിക്ക് 2 വര്‍ഷം തടവും പിഴയും

കാസര്‍കോട്: കോളേജ് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തുകയും മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയായ യുവാവിന് കോടതി രണ്ടുവര്‍ഷം തടവിനും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. കുമ്പള കോയിപ്പാടിയിലെ സി. സാഗറിനാ(34)ണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം അധികതടവ് അനുഭവിക്കണം. സാഗറിന് വിവിധ വകുപ്പുകള്‍ പ്രകാരം രണ്ടുവര്‍ഷം തടവിനും ഒരുലക്ഷം രൂപ പിഴയ്ക്കും പുറമെ 20 ദിവസം തടവും 500 രൂപ പിഴയടക്കാനും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ അഞ്ച് ദിവസം […]

കാസര്‍കോട്: കോളേജ് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തുകയും മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയായ യുവാവിന് കോടതി രണ്ടുവര്‍ഷം തടവിനും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. കുമ്പള കോയിപ്പാടിയിലെ സി. സാഗറിനാ(34)ണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം അധികതടവ് അനുഭവിക്കണം. സാഗറിന് വിവിധ വകുപ്പുകള്‍ പ്രകാരം രണ്ടുവര്‍ഷം തടവിനും ഒരുലക്ഷം രൂപ പിഴയ്ക്കും പുറമെ 20 ദിവസം തടവും 500 രൂപ പിഴയടക്കാനും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ അഞ്ച് ദിവസം അധികതടവ് അനുഭവിക്കണം. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ സാഗര്‍ 2018 ജൂണ്‍ 15നും 2018 സെപ്തംബര്‍ 29നും മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. ജൂണ്‍ 15ന് വൈകിട്ട് കോളേജ് വിട്ട് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ സാഗര്‍ പെണ്‍കുട്ടിയെ മോട്ടോര്‍സൈക്കിളില്‍ പിന്തുടരുകയും പെര്‍വാഡ്- ദേവീനഗര്‍ റോഡിന് സമീപത്തെ കെട്ടിടത്തിന് പിറകില്‍ വെച്ച് പെണ്‍കുട്ടിയെ പിടികൂടി മാനഭംഗപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. പെണ്‍കുട്ടി ബഹളം വെച്ചെങ്കിലും ആളൊഴിഞ്ഞ സ്ഥലമായിരുന്നതിനാല്‍ ആരും കേട്ടില്ല. മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടിയുടെ ഫോട്ടോയെടുത്ത സാഗര്‍ ഇത് കാണിച്ച് ഭീഷണിപ്പെടുത്തുകയും സെപ്തംബര്‍ 29ന് വൈകിട്ട് ഇതേ സ്ഥലത്ത് വെച്ച് വീണ്ടും മാനഭംഗത്തിന് ഇരയാക്കുകയുമായിരുന്നു. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ സാഗറിനെതിരെ കുമ്പള പൊലീസ് കേസെടുക്കുകയും പ്രതി അറസ്റ്റിലാവുകയും ചെയ്തു. അന്നത്തെ കുമ്പള എസ്.ഐ എ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Related Articles
Next Story
Share it