പ്ലസ് ടുവില്‍ 82.95 ശതമാനം വിജയം; വിഎച്ച്എസ്ഇ 78.39 ശതമാനം

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷയില്‍ 82.95 ശതമാനം വിജയം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പത്രസമ്മേളനത്തിലാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. ഇത്തവണ വിജയശതമാനം 0.92% കുറഞ്ഞു. റെഗുലര്‍ വിഭാഗത്തില്‍ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 3,12,005 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. സയന്‍സ് ഗ്രൂപ്പില്‍ 87.31 ശതമാനവും ഹുമാനിറ്റീസ് ഗ്രൂപ്പില്‍ 71.93 ശതമാനവും കൊമേഴ്‌സ് ഗ്രൂപ്പില്‍ 82.75 ശതമാനവും വിജയം നേടി. സര്‍ക്കാര്‍ സ്‌കൂള്‍-79.19 % വിജയം സ്വന്തമാക്കി. എയ്ഡഡ് […]

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷയില്‍ 82.95 ശതമാനം വിജയം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പത്രസമ്മേളനത്തിലാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. ഇത്തവണ വിജയശതമാനം 0.92% കുറഞ്ഞു. റെഗുലര്‍ വിഭാഗത്തില്‍ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 3,12,005 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. സയന്‍സ് ഗ്രൂപ്പില്‍ 87.31 ശതമാനവും ഹുമാനിറ്റീസ് ഗ്രൂപ്പില്‍ 71.93 ശതമാനവും കൊമേഴ്‌സ് ഗ്രൂപ്പില്‍ 82.75 ശതമാനവും വിജയം നേടി. സര്‍ക്കാര്‍ സ്‌കൂള്‍-79.19 % വിജയം സ്വന്തമാക്കി. എയ്ഡഡ് സ്‌കൂളുകള്‍ 86.31% വിജയവും ആണ്‍ എയ്ഡഡ് സ്‌കൂളുകള്‍ 82.70% വിജയവും സ്‌പെഷ്യല്‍ സ്‌കൂളുകള്‍ 99.32% വിജയവും കരസ്ഥമാക്കി. സേ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 21 മുതല്‍ നടക്കും.
33,915 കുട്ടികള്‍ എല്ലാ വിഷയങ്ങളും എ പ്ലസ് നേടി. 75.30 ശതമാനം കുട്ടികള്‍ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ വിജയിച്ചു. 98 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിജയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. വിജയശതമാനം ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയില്‍. 87.55 ശതമാനമാണ് വിജയം. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്. 76.59 ശതമാനം. 77 സ്‌കൂളുകളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു. എട്ട് സര്‍ക്കാര്‍ സ്‌കൂളുകളും 25 എയ്ഡഡ് സ്‌കൂളുകളും 12 സ്‌പെഷ്യല്‍ സ്‌കൂളുകളും നൂറ് ശതമാനം വിജയം നേടി. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ ജില്ല മലപ്പുറമാണ്. 60,380 പേരാണ് പരീക്ഷയെഴുതിയത്. കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ ജില്ല വയനാടാണ്. ഏറ്റവും കൂടുതല്‍, എല്ലാ വിജയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച ജില്ലയും മലപ്പുറമാണ്. 4597 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ മുഴുവന്‍ എ പ്ലസ് ലഭിച്ചു. പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ പാസായി, 715 പേര്‍.
78.39 ശതമാനമാണ് വിഎച്ച്എസ്ഇ പരീക്ഷാ വിജയം. 78.26 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയം. ഇത്തവണ 0.13 % വര്‍ദ്ധനവാണ് വിജയത്തിലുണ്ടായത്. ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത് വയനാട് ജില്ലയിലാണ്. 83.63 ശതമാനം പേര്‍. കുറവ് വിജയശതമാനം പത്തനംതിട്ടയിലാണ്, 68.48 ശതമാനം. 20 സ്‌കൂളുകളില്‍ നൂറ് മേനി വിജയം ലഭിച്ചു. 12 സര്‍ക്കാര്‍ സ്‌കൂളുകളും എട്ട് എയ്ഡഡ് സ്‌കൂളുകളും മുഴുവന്‍ വിജയം സ്വന്തമാക്കി. 373 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 187 ആയിരുന്നു.
പുനര്‍ മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷ മെയ് 31ന് ഉള്ളില്‍ നല്‍കണം. സേ പരീക്ഷയ്ക്കുള്ള അപേക്ഷ മെയ് 29 നുള്ളിലും നല്‍കണം.

Related Articles
Next Story
Share it