ഭാര്യമാരെ പരസ്പരം കൈമാറുന്ന സംഘം പിടിയില്‍; അവിവാഹിതര്‍ക്ക് പണം വാങ്ങി ഭാര്യമാരെ കൈമാറും, 'കപ്പിള്‍ മീറ്റ് കേരള' ഗ്രൂപ്പിന് പിന്നില്‍ വന്‍ സംഘം; ഗ്രൂപ്പില്‍ ഡോക്ടര്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുള്‍പ്പെടെയുള്ളവര്‍ അംഗങ്ങള്‍

കോട്ടയം: ഭാര്യമാരെ പരസ്പരം കൈമാറുന്ന വന്‍ സംഘം പിടിയില്‍. കോട്ടയം കറുകച്ചാലില്‍ വെച്ചാണ് സംഘം പോലീസിന്റെ പിടിയിലായത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള ഏഴ് പേരാണ് പിടിയിലായത്. മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. 25 പേര്‍ നിരീക്ഷണത്തിലാണെന്നു പോലീസ് വ്യക്തമാക്കി. ഭര്‍ത്താവിനെതിരെ ചങ്ങാനാശേരി സ്വദേശിയായ സ്ത്രീ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കടക്കം തന്നെ നിര്‍ബന്ധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്തിയതോടെ ഞെട്ടിക്കുന്ന […]

കോട്ടയം: ഭാര്യമാരെ പരസ്പരം കൈമാറുന്ന വന്‍ സംഘം പിടിയില്‍. കോട്ടയം കറുകച്ചാലില്‍ വെച്ചാണ് സംഘം പോലീസിന്റെ പിടിയിലായത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള ഏഴ് പേരാണ് പിടിയിലായത്. മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. 25 പേര്‍ നിരീക്ഷണത്തിലാണെന്നു പോലീസ് വ്യക്തമാക്കി.

ഭര്‍ത്താവിനെതിരെ ചങ്ങാനാശേരി സ്വദേശിയായ സ്ത്രീ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കടക്കം തന്നെ നിര്‍ബന്ധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്തിയതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. 'കപ്പിള്‍ മീറ്റ് കേരള' എന്ന പേരില്‍ ഗ്രൂപ്പ് ഉണ്ടാക്കിയാണ് സംഘത്തിന്റെ പ്രവര്‍ത്തനം. ആയിരക്കണക്കിന് ദമ്പതികളാണ് ഈ ഗ്രൂപ്പുകളില്‍ അംഗങ്ങളായിട്ടുള്ളത്. വലിയ തോതിലാണ് ഗ്രൂപ്പ് വഴി പങ്കാളികളെ കൈമാറിയിരുന്നത്. ഇതിനൊപ്പം വലിയ രീതിയില്‍ പണമിടപാടും നടത്തിയിരുന്നു.

രണ്ട് വീതം ദമ്പതികള്‍ പരസ്പരം ആദ്യം കാണും. പിന്നീട് ഇടയ്ക്കിടെ കണ്ട് സൗഹൃദം പുതുക്കും. അതിന് ശേഷം പല സ്ഥലങ്ങളില്‍ വെച്ച് പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് രീതിയെന്ന് പോലീസ് പറയുന്നു. ഒരേസമയം നാല് പേരുമായി ബന്ധപ്പെടാന്‍ സ്ത്രീകളോട് ആവശ്യപ്പെടുന്ന രീതിയിലും പ്രവര്‍ത്തനങ്ങളുണ്ട്. ഡോക്ടര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ ഗ്രൂപ്പുകളില്‍ അംഗങ്ങളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

പരസ്യമായി തന്നെയായിരുന്നു ഈ ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നത്. ഗ്രൂപ്പില്‍ വിവാഹം കഴിക്കാത്തവരും ഉണ്ട്. ഇത്തരം ആളുകളില്‍ നിന്ന് പണം ഈടാക്കി ഭാര്യമാരെ കാഴ്ച വയ്ക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കേരളം മുഴുവന്‍ ഇവര്‍ക്ക് കണ്ണികളുണ്ടെന്നും പിന്നില്‍ വമ്പന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിന്റെ വ്യാപ്തി വലിയ തോതിലായതിനാല്‍ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങുകയാണ് പോലീസ്.

Related Articles
Next Story
Share it