പി.ടി. ഉഷക്ക് കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്; സര്‍വ്വകലാശാല ആറാമത് ബിരുദദാന സമ്മേളനം 25ന്

കാസര്‍കോട്: ഇന്ത്യന്‍ കായികരംഗത്തെ അതുല്യ പ്രതിഭ പി.ടി. ഉഷക്ക് കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. ഒളിംപിക് അസോസിയേഷന്‍ പ്രസിഡണ്ടും രാജ്യസഭാംഗവുമായ പി.ടി. ഉഷക്ക് കായികമേഖലയിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്ടറേറ്റ് നല്‍കുന്നത്. കേരള കേന്ദ്ര സര്‍വ്വകലാശാല നല്‍കുന്ന ആദ്യ ഓണററി ഡോക്ടറേറ്റാണിത്. കളിക്കളത്തിലും പുതുതലമുറയിലെ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിലും സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് പി.ടി. ഉഷയുടേത്. ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലുമായി 19 സ്വര്‍ണമടക്കം 33 മെഡലുകള്‍, തുടര്‍ച്ചയായ 4 ഏഷ്യന്‍ ഗെയിംസുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ […]

കാസര്‍കോട്: ഇന്ത്യന്‍ കായികരംഗത്തെ അതുല്യ പ്രതിഭ പി.ടി. ഉഷക്ക് കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. ഒളിംപിക് അസോസിയേഷന്‍ പ്രസിഡണ്ടും രാജ്യസഭാംഗവുമായ പി.ടി. ഉഷക്ക് കായികമേഖലയിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്ടറേറ്റ് നല്‍കുന്നത്. കേരള കേന്ദ്ര സര്‍വ്വകലാശാല നല്‍കുന്ന ആദ്യ ഓണററി ഡോക്ടറേറ്റാണിത്. കളിക്കളത്തിലും പുതുതലമുറയിലെ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിലും സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് പി.ടി. ഉഷയുടേത്. ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലുമായി 19 സ്വര്‍ണമടക്കം 33 മെഡലുകള്‍, തുടര്‍ച്ചയായ 4 ഏഷ്യന്‍ ഗെയിംസുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ്, 1985ലെ ജക്കാര്‍ത്ത ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ 5 സ്വര്‍ണമടക്കം 6 മെഡലുകള്‍ തുടങ്ങി രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച താരമാണ് പി.ടി. ഉഷ. കിനാലൂരില്‍ ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സിനും നേതൃത്വം നല്‍കുന്നു. 20 വര്‍ഷം പിന്നിടുന്ന ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സിലെ താരങ്ങള്‍ ഇതുവരെ 79 രാജ്യാന്തര മെഡലുകളാണ് ഇന്ത്യയ്ക്കു നേടിത്തന്നത്. ദേശീയ മത്സരങ്ങളില്‍നിന്ന് അറുനൂറിലധികം മെഡലുകളും കരസ്ഥമാക്കി.
കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ ആറാമത് ബിരുദദാന സമ്മേളനം മാര്‍ച്ച് 25ന് ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. കേരള കേന്ദ്ര സര്‍വ്വകലാശാല ക്യാമ്പസ്സില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ.സുഭാസ് സര്‍ക്കാര്‍, കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരന്‍ എന്നിവര്‍ സംബന്ധിക്കും. വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്. വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിക്കും. രജിസ്ട്രാര്‍ ഡോ.എം. മുരളീധരന്‍ നമ്പ്യാര്‍, പരീക്ഷാ കണ്ട്രോളര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. എം.എന്‍. മുസ്തഫ, സര്‍വ്വകലാശാലയുടെ കോര്‍ട്ട് അംഗങ്ങള്‍, എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, ഫിനാന്‍സ് കമ്മറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ സ്‌കൂളുകളുടെ ഡീനുമാര്‍, വകുപ്പു മേധാവികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
2021ലും 2022ലും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ബിരുദദാന സമ്മേളനമാണ് നടക്കുന്നത്. 1947 വിദ്യാര്‍ത്ഥികളാണ് ബിരുദം ഏറ്റുവാങ്ങാനുള്ളത്. ഇതില്‍ 1567 വിദ്യാര്‍ത്ഥികള്‍ നേരിട്ട് പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 82 പേര്‍ക്ക് ബിരുദവും 1732 പേര്‍ക്ക് ബിരുദാനന്തര ബിരുദവും 57 പേര്‍ക്ക് പി.എച്ച്.ഡി ബിരുദവും 54 പേര്‍ക്ക് പിജി ഡിപ്ലോമാ ബിരുദവും 22 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. വിവിധ പഠന വകുപ്പുകളും വിദ്യാര്‍ത്ഥികളുടെ എണ്ണവും: ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി 58, കെമിസ്ട്രി 76, കൊമേഴ്സ് ആന്റ് ഇന്റര്‍നാഷണല്‍ ബിസിനസ് 100, കമ്പ്യൂട്ടര്‍ സയന്‍സ് 71, ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ 91, എക്കണോമിക്സ് 74, എജ്യൂക്കേഷന്‍ 47, എന്‍വിയോണ്‍മെന്റല്‍ സയന്‍സ് 53, ജിനോമിക് സയന്‍സ് 57, ജിയോളജി 69, ഹിന്ദി ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ 46, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്സ് 80, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് (യുജി) 82, കന്നഡ 27, ലോ 49, ലിംഗ്വിസ്റ്റിക്സ് 74, മാനേജ്മെന്റ് സ്റ്റഡീസ് 62, മലയാളം 94, മാത്തമാറ്റിക്സ് 92, ഫിസിക്സ് 68, പ്ലാന്റ് സയന്‍സ് 71, പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്റ് പോളിസി സ്റ്റഡീസ് 75, പബ്ലിക് ഹെല്‍ത്ത് ആന്റ് കമ്യൂണിറ്റി മെഡിസിന്‍ 55, സോഷ്യല്‍ വര്‍ക്ക് 95, ടൂറിസം സ്റ്റഡീസ് 49, യോഗ സ്റ്റഡീസ് 94, സുവോളജി 78, പിജി ഡിപ്ലോമ ഇന്‍ ലൈഫ് സ്‌കില്‍സ് എജ്യുക്കേഷന്‍ 38, സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈഫ് സ്‌കില്‍സ് 22.
രണ്ടായിരം പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് ബിരുദദാന പരിപാടിക്കായി സജ്ജമാക്കുന്നതെന്ന് രജിസ്ട്രാര്‍ ഡോ.എം.മുരളീധരന്‍ നമ്പ്യാര്‍ പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലുവിന്റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിവരികയാണ്. ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. പത്രസമ്മേളനത്തില്‍ രജിസ്ട്രാര്‍ ഡോ.എം.മുരളീധരന്‍ നമ്പ്യാര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. എം.എന്‍. മുസ്തഫ, ഡീന്‍ അക്കാദമിക് ഡോ.അമൃത് ജി കുമാര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കെ.സുജിത്ത്, മീഡിയ ആന്റ് പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍ ഡോ.ടി.കെ. അനീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it