മകനെ അറുത്ത് പടച്ചോന് ബലി നല്‍കി; പാലക്കാട്ട് ആറുവയസുകാരനെ കാലുകള്‍ ബന്ധിച്ച് കഴുത്തറുത്ത് കൊന്ന മാതാവ് അറസ്റ്റില്‍

പാലക്കാട്: ആറുവയസുകാരനെ കാലുകള്‍ ബന്ധിച്ച് കഴുത്തറുത്ത് കൊന്നു. ആമില്‍ (6) ആണ് മരിച്ചത്. പാലക്കാട് പുതുപ്പള്ളിത്തെരുവ് പൂളക്കാട്ട് ഞായറാഴ്ച പുലര്‍ച്ചെയാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ മാതാവ് ഷാഹിദയെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. മകനെ പടച്ചോന് ബലി നല്‍കിയെന്നാണ് മാതാവിന്റെ വിശദീകരണം. താന്‍ മകനെ ബലി നല്‍കിയെന്ന് അമ്മ തന്നെയാണ് പോലീസിനെ അറിയിച്ചത്. കുളിമുറിയില്‍ കൊണ്ടുപോയി കാലുകള്‍ കെട്ടിയിട്ട് കഴുത്തറുത്ത ശേഷം പുലര്‍ച്ചെ നാല് മണിയോടെ ഷാഹിദ തന്നെയാണ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചറിയിച്ചത്. ഈ സമയം […]

പാലക്കാട്: ആറുവയസുകാരനെ കാലുകള്‍ ബന്ധിച്ച് കഴുത്തറുത്ത് കൊന്നു. ആമില്‍ (6) ആണ് മരിച്ചത്. പാലക്കാട് പുതുപ്പള്ളിത്തെരുവ് പൂളക്കാട്ട് ഞായറാഴ്ച പുലര്‍ച്ചെയാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ മാതാവ് ഷാഹിദയെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. മകനെ പടച്ചോന് ബലി നല്‍കിയെന്നാണ് മാതാവിന്റെ വിശദീകരണം. താന്‍ മകനെ ബലി നല്‍കിയെന്ന് അമ്മ തന്നെയാണ് പോലീസിനെ അറിയിച്ചത്.

കുളിമുറിയില്‍ കൊണ്ടുപോയി കാലുകള്‍ കെട്ടിയിട്ട് കഴുത്തറുത്ത ശേഷം പുലര്‍ച്ചെ നാല് മണിയോടെ ഷാഹിദ തന്നെയാണ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചറിയിച്ചത്. ഈ സമയം കണ്ണാടിയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം ഉഠനെ പുളക്കാട്ടെ വീട്ടില്‍ എത്തുകയായിരുന്നു.

പാര്‍സല്‍ ലോറി ഡ്രൈവറായ ഭര്‍ത്താവും മറ്റ് രണ്ട് ആണ്‍മക്കളും വീട്ടിലെ മറ്റൊരു മുറിയില്‍ ഉറങ്ങവെയാണ് ഷാഹിദ ഇളയ മകനെ കൊലപ്പെടുത്തിയത്. മൂന്ന് മാസം ഗര്‍ഭിണിയായ ഷാഹിദ മദ്രസ അധ്യാപിക കൂടിയായിരുന്നുവെന്ന് പറയുന്നു. പാലക്കാട് എസ്പി ആര്‍ വിശ്വനാഥ് സംഭവ സ്ഥലത്തെത്തി. മറ്റെന്തെങ്കിലും മാനസിക പ്രശ്‌നങ്ങള്‍ ഷാഹിദയ്ക്ക് ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.

Related Articles
Next Story
Share it