ജ്വല്ലറി ജീവനക്കാരുടെ കണ്ണില്‍ മുളകുപൊടി വിതറി 43 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസിലെ രണ്ട് പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിനതടവ്

മംഗളൂരു: ജ്വല്ലറിയില്‍ അതിക്രമിച്ചുകടന്ന് ജീവനക്കാരുടെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം 43 ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ രണ്ടുപ്രതികളെ കോടതി ഏഴുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. കാര്‍ക്കള വരങ്ക ബണ്ടിമറ്റം സ്വദേശി മധുകര ആചാര്യ (36), കുന്താപൂര്‍ കുംബാശി സ്വദേശി പ്രശാന്ത് ആചാര്യ (36) എന്നിവരെയാണ് കാര്‍ക്കള രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.ഈ കേസില്‍ ആറ് പ്രതികളാണുള്ളത്. തെളിവുകളുടെ അഭാവത്തില്‍ ഷാഹിദ് അലിയെയും ചന്ദ്ര ആചാര്യയെയും കോടതി വെറുതെ വിട്ടു. മറ്റു രണ്ട് പ്രതികളായ […]

മംഗളൂരു: ജ്വല്ലറിയില്‍ അതിക്രമിച്ചുകടന്ന് ജീവനക്കാരുടെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം 43 ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ രണ്ടുപ്രതികളെ കോടതി ഏഴുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. കാര്‍ക്കള വരങ്ക ബണ്ടിമറ്റം സ്വദേശി മധുകര ആചാര്യ (36), കുന്താപൂര്‍ കുംബാശി സ്വദേശി പ്രശാന്ത് ആചാര്യ (36) എന്നിവരെയാണ് കാര്‍ക്കള രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.ഈ കേസില്‍ ആറ് പ്രതികളാണുള്ളത്. തെളിവുകളുടെ അഭാവത്തില്‍ ഷാഹിദ് അലിയെയും ചന്ദ്ര ആചാര്യയെയും കോടതി വെറുതെ വിട്ടു. മറ്റു രണ്ട് പ്രതികളായ മോഹന്‍ മൊഗവീരയും സന്ദീപ് മൊഗവീരയും വിചാരണയ്ക്കിടെ മരിച്ചു. 2013 സെപ്തംബര്‍ 17ന് രാമചന്ദ്ര മാനെയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ അതിക്രമിച്ചു കയറിയ സംഘം ജീവനക്കാരുടെ കണ്ണില്‍ മുളകുപൊടി വിതറി 43 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഒന്നര കിലോ സ്വര്‍ണം കവര്‍ന്നുവെന്നാണ് കേസ്. മധുകര ആചാര്യയെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാറില്‍ രക്ഷപ്പെട്ട മറ്റ് അഞ്ച് പേരെ പിന്നീട് അറസ്റ്റ് ചെയ്യുകയും ഇവരില്‍ നിന്ന് എല്ലാ സ്വര്‍ണ്ണാഭരണങ്ങളും കണ്ടെടുക്കുകയും ചെയ്തു. അന്നത്തെ കാര്‍ക്കള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.എം നായികയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ ജയറാം ഷെട്ടിയാണ് പ്രോസിക്യൂഷന് വേണ്ടി വാദിച്ചത്.

Related Articles
Next Story
Share it