വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ 2 പേര്‍ക്ക് മരണംവരെ തടവ്

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് മരണം വരെ തടവ് ശിക്ഷ. ഇരട്ട ജീവപര്യന്തത്തിന് ഒപ്പമാണ് മരണംവരെ തടവിനും ശിക്ഷിച്ചത്. പ്രതികള്‍ 1.66 ലക്ഷം രൂപ കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് പിഴയായി നല്‍കണം. പ്രതികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ക്കാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ.പ്രതികളുടെ പ്രായം കണക്കിലെടുത്ത് ശിക്ഷയില്‍ പരമാവധി ഇളവ് […]

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് മരണം വരെ തടവ് ശിക്ഷ. ഇരട്ട ജീവപര്യന്തത്തിന് ഒപ്പമാണ് മരണംവരെ തടവിനും ശിക്ഷിച്ചത്. പ്രതികള്‍ 1.66 ലക്ഷം രൂപ കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് പിഴയായി നല്‍കണം. പ്രതികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ക്കാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ.
പ്രതികളുടെ പ്രായം കണക്കിലെടുത്ത് ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കുറ്റകൃത്യത്തിന്റെ ഗൗരവം, പ്രായം, വിദ്യാഭ്യാസം എന്നിവ കണക്കിലെടുത്ത് പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷനും വാദിച്ചു. വിദേശ വനിത കേരളത്തില്‍ ആക്രമിക്കപ്പെടുന്നത് ആദ്യമല്ലെങ്കിലും കൂട്ട ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുന്നത് അപൂര്‍വ്വമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
കേരളത്തില്‍ ആയുര്‍വേദ ചികിത്സക്കെത്തിയ ലാത്വിയന്‍ യുവതിയായ ലിഗയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. പോത്തന്‍കോട് നിന്ന് 2018 മാര്‍ച്ച് 14 ന് ഇവരെ കാണാതായി. 35 ദിവസത്തിന് ശേഷം ജീര്‍ണിച്ച മൃതദേഹം കോവളത്തിനടുത്തെ പൊന്തക്കാട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

Related Articles
Next Story
Share it