കാസര്‍കോട്ട് 15 തദ്ദേശഭരണ സ്ഥാപന പരിധിയില്‍ രാത്രി 12 മണി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസര്‍കോട്: ജില്ലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടുതല്‍ കോവിഡ് ബാധിതരുള്ള 15 തദ്ദേശഭരണ സ്ഥാപന പരിധിയിലാണ് സിആര്‍പിസി 144 പ്രകാരം ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഏപ്രില്‍ 23 കഴിഞ്ഞ രാത്രി 12 മണി മുതല്‍ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ. നേരത്തേ സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ നിയന്ത്രണങ്ങളും ഇതോടൊപ്പം കര്‍ശനമായി നടപ്പാക്കുന്നതിനും വെള്ളിയാഴ്ച രാത്രി ഏഴിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം […]

കാസര്‍കോട്: ജില്ലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടുതല്‍ കോവിഡ് ബാധിതരുള്ള 15 തദ്ദേശഭരണ സ്ഥാപന പരിധിയിലാണ് സിആര്‍പിസി 144 പ്രകാരം ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഏപ്രില്‍ 23 കഴിഞ്ഞ രാത്രി 12 മണി മുതല്‍ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ. നേരത്തേ സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ നിയന്ത്രണങ്ങളും ഇതോടൊപ്പം കര്‍ശനമായി നടപ്പാക്കുന്നതിനും വെള്ളിയാഴ്ച രാത്രി ഏഴിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം തീരുമാനിച്ചു.

കാഞ്ഞങ്ങാട്, നീലേശ്വരം മുന്‍സിപാലിറ്റികളിലും അജാനൂര്‍, ചെമ്മനാട്, ചെറുവത്തൂര്‍, കള്ളാര്‍, കയ്യൂര്‍-ചീമേനി, കിനാനൂര്‍ കരിന്തളം, കോടോം ബേളൂര്‍, മടിക്കൈ, പടന്ന, പള്ളിക്കര, പുല്ലൂര്‍-പെരിയ, തൃക്കരിപ്പൂര്‍, ഉദുമ എന്നീ ഗ്രാമപഞ്ചായത്തുകളിലും ഉള്‍പ്പെടുന്ന മുഴുവന്‍ പ്രദേശങ്ങളിലുമാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ആളുകള്‍ കൂട്ടം കുടുന്നത് കര്‍ശനായി വിലക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ പോലീസ് പരിശോധനയും നടപടികളും കര്‍ശനമാക്കും. യോഗത്തില്‍ ജില്ലാ പോലീസ് മേധാവി പി.ബി രാജീവ്, എ ഡി എം അതുല്‍ എസ് നാഥ്, ഡി എം ഒ (ആരോഗ്യം) ഡോ.എ.വി.രാംദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

1110 പേര്‍ക്കാണ് ജില്ലയില്‍ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഓരോ ദിവസവും റെക്കോര്‍ഡ് ഭേദിച്ച് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Related Articles
Next Story
Share it