ജയം അനിവാര്യം: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ പ്രവചിച്ച് മുന്‍ താരം ദിലീപ് വെങ് സര്‍ക്കാര്‍

പരമ്പരയില്‍ 1-2 ന് ഇന്ത്യ പിന്നിലാണ്;

Update: 2025-07-18 04:31 GMT

ലണ്ടന്‍: വ്യാഴാഴ്ച മുതല്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന അഞ്ച് മത്സര പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ പോരാടാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ പ്രവചിച്ച് 1983 ലെ ലോകകപ്പ് ജേതാവായ ഇതിഹാസ ഇന്ത്യന്‍ ബാറ്റ് സ് മാന്‍ ദിലീപ് വെങ് സര്‍ക്കാര്‍.

ലോര്‍ഡ് സില്‍ നടന്ന മൂന്നാം ടെസ്റ്റിലെ ഹൃദയഭേദകമായ തോല്‍വിക്ക് ശേഷം പരമ്പരയില്‍ 1-2 ന് ഇന്ത്യ പിന്നിലാണ്. അതുകൊണ്ടുതന്നെ നാലാം ടെസ്റ്റ് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായക മത്സരമാണ്. ഇഗ്ലണ്ടിനെതിരെ വിജയിക്കാന്‍ പ്ലെയിംഗ് ഇലവനില്‍ ഇന്ത്യ വരുത്തേണ്ട രണ്ട് മാറ്റങ്ങള്‍ പ്രവചിച്ചിരിക്കുകയാണ് മുന്‍ താരം.

റെവ് സ്പോര്‍ട് സുമായുള്ള അഭിമുഖത്തിനിടെയാണ് ടീമില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ദിലീപ് വെങ് സര്‍ക്കാര്‍ പറഞ്ഞത്. നാലാം ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനില്‍ കുല്‍ദീപ് യാദവിനെയും അര്‍ഷ് ദീപ് സിംഗിനെയും ഉള്‍പ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദേശം.

കുല്‍ദീപ് ഇതുവരെ പരമ്പരയില്‍ കളിച്ചിട്ടില്ല, അതേസമയം അര്‍ഷ് ദീപ് ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്. ഇരുവരും ടീമിലെത്തുമ്പോള്‍ ഓള്‍ റൗണ്ടര്‍മാരായ നിതീഷ് കുമാര്‍ റെഡ്ഡിയും വാഷിംഗ് ടണ്‍ സുന്ദറുമാകും പുറത്തുപോകുക. പന്ത് ഇരുവശത്തേക്കും മൂവ് ചെയ്യുന്ന ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ അര്‍ഷ് ദീപിനെ കളിപ്പിക്കുന്നത് ഇന്ത്യക്ക് ഗുണകരമാകും. റിവേഴ്‌സ് സ്വിംഗ് ചെയ്യിക്കാനുള്ള അര്‍ഷ് ദീപിന്റെ മികവും നിര്‍ണായകമാകും. നാലാം ടെസ്റ്റില്‍ പേസര്‍മാരായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും തുടരണം.

ടെസ്റ്റ് ജയിക്കാന്‍ അഞ്ച് സ്‌പെഷലിസ്റ്റ് ബൗളര്‍മാര്‍ തന്നെ ടീമില്‍ വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പാര്‍ട് ടൈം ബൗളര്‍മാരെക്കൊണ്ട് ഒരിക്കലും 20 വിക്കറ്റെടുത്ത് ടെസ്റ്റ് ജയിക്കാനാവില്ലെന്നും വെങ് സര്‍ക്കാര്‍ പറഞ്ഞു. പരമ്പരയില്‍ ഇതുവരെ രണ്ട് ടെസ്റ്റുകളില്‍ കളിച്ച നിതീഷ് കുമാര്‍ റെഡ്ഡി ആക 45 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് വിക്കറ്റും വീഴ്ത്തി. അതേസമയം, കുല്‍ദീപിനിതുവരെ പരമ്പരയില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. അഞ്ച് ബൗളര്‍മാരെ ടീമിലെടുത്താലും ബാറ്റിംഗ് നിര അവരുടെ ഉത്തരവാദിത്തം നിറവേറ്റേണ്ടിവരുമെന്നും വെങ് സര്‍ക്കാര്‍ വ്യക്തമാക്കി.

Similar News