ഐ.പി.എല്ലില്‍ വിജയം ഉറപ്പാക്കാനുള്ള പോരാട്ടത്തിനൊരുങ്ങി രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്സും

നിലവില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് ഇരുടീമുകളും;

Update: 2025-05-20 10:45 GMT

ന്യൂഡല്‍ഹി: അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ചൊവ്വാഴ്ച ഡല്‍ഹിയിലെ അരുണ്‍ ജെയ് റ്റ് ലി സ്റ്റേഡിയത്തില്‍ 2008 ലെ കിരീട ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ഐപിഎല്ലില്‍ വിജയം ഉറപ്പാക്കാനുള്ള പോരാട്ടത്തിനാണ് ഇരു ടീമുകളും ഒരുങ്ങുന്നത്. നിലവില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് ഇരുടീമുകളും. ഇത് രാജസ്ഥാന്റെ സീസണിലെ അവസാന മത്സരമാണിത്. അതുകൊണ്ടുതന്നെ തോറ്റാല്‍ രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാകും.

ചെന്നൈയെ സംബന്ധിച്ചിടത്തോളം ഒരു മത്സരം കൂടി ബാക്കിയുണ്ട്. ഈ സീസണില്‍ കളിച്ച 12 മത്സരങ്ങളില്‍ മൂന്ന് വിജയങ്ങള്‍ മാത്രമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നേടിയത്. അതുകൊണ്ടുതന്നെ ജയത്തോടെ തലയുയര്‍ത്തി സീസണ്‍ അവസാനിപ്പിക്കാനാകും ചെന്നൈയുടേയും ശ്രമം. ആയുഷ് മാത്രെ, ഡെവാള്‍ഡ് ബ്രെവിസ് തുടങ്ങിയ യുവ പ്രതിഭകളുടെ മേലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്രതീക്ഷ വയ്ക്കുന്നത്.

ഓപ്പണര്‍മാരായ യശ്വസി ജയ്സ്വാളും വൈഭവ് സൂര്യവന്‍ഷിയും മാത്രമാണ് രാജസ്ഥാന് വേണ്ടി തിളങ്ങുന്നത്. ഇരു ടീമുകളും തമ്മില്‍ ഐ.പി എല്ലില്‍ 30 തവണ പോരാടിയിട്ടുണ്ട്. അതില്‍ 14 മത്സരങ്ങളില്‍ രാജസ്ഥാനും 16 മത്സരങ്ങളില്‍ ചെന്നൈയും വിജയിച്ചു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: ആയുഷ് മാത്രെ, ഉര്‍വില്‍ പട്ടേല്‍, ഡെവണ്‍ കോണ്‍വേ, രവീന്ദ്ര ജഡേജ, ഡീവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, ആര്‍ അശ്വിന്‍, എം എസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അന്‍ഷുല്‍ കാംബോജ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീഷ പരിരാന.

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്‌സ്വാള്‍, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ് മെയര്‍, ധ്രുവ് ജുറെല്‍, ശുഭം ദുബെ, വാനിന്ദു ഹസരംഗ, ക്വന മഫാക, തുഷാര്‍ ദേഷ്പാണ്ഡെ, ഫസല്‍ഹഖ് ഫാറൂഖി.

കഴിഞ്ഞ മത്സരത്തോടെ രാജസ്ഥാന്‍ സീസണിലെ പത്താം തോല്‍വി നേരിട്ടിരുന്നു. പഞ്ചാബ് കിംഗ്സിനെതിരെ 220 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുക്കാനാണ് സാധിച്ചത്. 10 റണ്‍സിന്റെ തോല്‍വി.

പഞ്ചാബിന് വേണ്ടി ഹര്‍പ്രീത് ബ്രാര്‍ മൂന്ന് വിക്കറ്റ് നേടി. ധ്രുവ് ജുറല്‍ (31 പന്തില്‍ 53), യശസ്വി ജയ് സ്വാള്‍ (25 പന്തില്‍ 50), വൈഭവ് സൂര്യവന്‍ഷി (15 പന്തില്‍ 40) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍ സഞ്ജു സാംസണ്‍ (20) നിരാശപ്പെടുത്തി. 37 പന്തില്‍ 70 റണ്‍സെടുത്ത നെഹര്‍ വധേരയാണ് പഞ്ചാബിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ശശാങ്ക് സിംഗ് (30 പന്തില്‍ 59), ശ്രേയസ് അയ്യര്‍ (30) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

Similar News