വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണത്തിന്റെ സൂത്രധാരന്മാര്‍ വിദേശത്ത്; നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള നടപടികളുമായി പൊലീസ്

രണ്ടുപേര്‍ ജപ്പാനിലും ഒരാള്‍ ഗള്‍ഫിലുമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി;

Update: 2025-06-05 10:13 GMT

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പുതിയകോട്ടയിലെ സ്ഥാപനം കേന്ദ്രീകരിച്ച് നടന്ന വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണത്തിന്റെ സൂത്രധാരന്‍മാര്‍ വിദേശത്തുള്ളതായി സൂചന. രണ്ടുപേര്‍ ജപ്പാനിലും ഒരാള്‍ ഗള്‍ഫിലുമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇവരെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനുള്ള നടപടികള്‍ പൊലീസ് ഊര്‍ജിതമാക്കി. കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ താമസക്കാരാണ് മൂന്നുപേരും.

ഇവരെ പിടികൂടിയാല്‍ വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കൂടുതല്‍ ആളുകളെക്കുറിച്ചുള്ള വിവരം ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുതിയകോട്ടയിലെ നെറ്റ് ഫോര്‍ യു സ്ഥാപന ഉടമ സന്തോഷ് കുമാര്‍, മുഴക്കോത്തെ രവീന്ദ്രന്‍, ഹൊസ് ദുര്‍ഗ് കടപ്പുറത്തെ ശിഹാബ് എന്നിവരെയാണ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. ഇവര്‍ റിമാണ്ടിലാണ്.

Similar News