ഉപ്പള റെയില്‍വെ ഗേറ്റിന് സമീപം അപകടങ്ങള്‍ പതിവാകുന്നു; രണ്ടരമാസത്തിനിടെ പൊലിഞ്ഞത് മൂന്ന് ജീവനുകള്‍

50ല്‍ പരം വാഹന യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.;

Update: 2025-06-03 05:21 GMT

ഉപ്പള: റെയില്‍വെ ഗേറ്റിന് സമീപത്ത് ദേശീയ പാതയില്‍ അപകടങ്ങള്‍ പതിവാകുന്നു. ഇവിടെയുണ്ടായ അപകടങ്ങളില്‍ രണ്ടര മാസത്തിനിടെ പൊലിഞ്ഞത് മൂന്ന് ജീവനുകള്‍. ചെറുതും വലതുമായി പത്തില്‍ പരം അപകടങ്ങള്‍ ഇവിടെ നടന്നു. കഴിഞ്ഞ ദിവസം ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേര്‍ക്കാണ് പരിക്കേറ്റത്. മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പൈവളിഗെയിലേക്ക് പോകുകയായിരുന്ന കാറാണ് ഗേറ്റിന് സമീപത്ത് ദേശീയ പാതയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്.

കാര്‍ യാത്രക്കാരായ സ്ത്രീകളടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. രണ്ടര മാസം മുമ്പ് കാറും ലോറിയും കുട്ടിയിടിച്ച് ഒരു സ്ത്രിയും അതിന് ശേഷം ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് സ്വദേശിയായ ഓട്ടോ ഡ്രൈവറും മരിച്ചു. കഴിഞ്ഞ ദിവസം മറിഞ്ഞ കാറിന്റെ മുകളിലേക്ക് മീന്‍ ലോറി കയറി വോര്‍ക്കാടി സ്വദേശിനി നവ്യയാണ് മരിച്ചത്.

50ല്‍ പരം വാഹന യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദിവസവും അപകടങ്ങള്‍ സംഭവിക്കാന്‍ കാരണം റോഡിന്റെ മിനുസമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത്രയും അപകടങ്ങള്‍ നടന്നിട്ടും ദേശീയ പാത അധികൃതര്‍ റോഡിന്റെ അവസ്ഥ പരിശോധിക്കാനും മറ്റും എത്താത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Similar News