സമസ്ത ശതാബ്ദി സന്ദേശ യാത്രക്ക് കാസര്‍കോട്ടെ സ്വീകരണം പ്രോജ്ജ്വലമായി

സമൂഹത്തെ വാര്‍ത്തെടുത്തത് സമസ്തയുടെ സംഭാവന - കുഞ്ഞാലിക്കുട്ടി;

Update: 2025-12-29 09:24 GMT

കാസര്‍കോട്: കാലഘട്ടത്തിലെ വെല്ലുവിളികള്‍ നേരിട്ട് ദീര്‍ഘ വീക്ഷണത്തോടെ പ്രവര്‍ത്തിച്ച് അഭിമാനിക്കാന്‍ വകയുണ്ടാക്കിയാണ് സമസ്ത ഒരു നൂറ്റാണ്ട് പിന്നിടുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ. പറഞ്ഞു. സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന സമസ്ത ശതാബ്ദി യാത്രക്ക് തളങ്കര മാലിക് ദീനാര്‍ വലിയ ജുമാഅത്ത് പള്ളി പരിസരത്ത് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം അടിസ്ഥാനപരമായി മതവിദ്യാഭ്യാസം കൂടി ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞതാണ് സമസ്ത രാജ്യത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവനയെന്നും കക്ഷിരാഷ്ട്രീയ ഭേദമന്യേ സമസ്തക്ക് പിന്നില്‍ എല്ലാവരും ഒരുപോലെ നിലകൊള്ളുന്നത് സമസ്തയുടെ വളര്‍ച്ചക്കും കെട്ടുറപ്പിനും ഗുണമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നിസ്വാര്‍ത്ഥ സേവനത്തിലൂടെ നിലപാടുകള്‍ പറയുന്ന സമസ്തക്ക് ഒരാളുടെ മുമ്പിലും ഭയപ്പെടേണ്ടതില്ലെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. സമസ്ത ജില്ലാ പ്രസിഡണ്ട് ത്വാഹ അഹമ്മദ് മൗലവി അല്‍ അഹ്സരി അധ്യക്ഷത വഹിച്ചു. സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ ജാഥാ നായകന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ തലപ്പാവണിയിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ എ. അബ്ദുറഹ്‌മാന്‍ പതാക ഉയര്‍ത്തി. എം.എസ് തങ്ങള്‍ മദനി ഓലമുണ്ട പ്രാര്‍ത്ഥന നടത്തി. ജാഥാ ഡയറക്ടര്‍ കെ. ഉമര്‍ ഫൈസി മുക്കം ആമുഖ ഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ശതാബ്ദി സന്ദേശം നല്‍കി. യു.എം. അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, അബ്ദുസലാം ബാഖവി വടക്കേക്കാട്, അസ്ഹറലി ഫൈസി പട്ടിക്കാട്, ഒളവണ്ണ അബൂബക്കര്‍ ദാരിമി, ഷെരീഫ് ബാഖവി വേശാല, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, സുലൈമാന്‍ ദാരിമി ഏലംകുളം, അബ്ദുല്‍ മജീദ് ബാഖവി തളങ്കര, യഹ്‌യ തളങ്കര, പി.കെ ഫൈസല്‍, കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. സത്താര്‍ പന്തല്ലൂര്‍, ഒ.പി.എം അഷ്റഫ്, മുജീബ് റഹ്‌മാന്‍ അന്‍സാരി നീലഗിരി എന്നിവര്‍ വിഷയാവതരണം നടത്തി. അബ്ദുസലാം ദാരിമി ആലംപാടി സ്വാഗതവും ബഷീര്‍ ദാരിമി തളങ്കര നന്ദിയും പറഞ്ഞു. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ടി.പി.സി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, എം.എസ് തങ്ങള്‍ മദനി ഓലമുണ്ട, ഷുഹൈബ് തങ്ങള്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.എം. ഹനീഫ്, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ചെങ്കള അബ്ദുല്ല ഫൈസി, താജുദീന്‍ ദാരിമി പടന്ന, റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലൂദ് നിസാമി, ഇര്‍ഷാദ് ഹുദവി ബെദിര പങ്കെടുത്തു. കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ജിഫ്‌രി തങ്ങളെ മാലിക് ദീനാര്‍ പരിസരത്ത് 313 ആമില, വിഖായ, ഖിദ്മ വളണ്ടിയര്‍മാരുടെ അകമ്പടിയോടെ ആനയിച്ചു.

മനുഷ്യരുടെ കിടപ്പാടം ഇല്ലാതാക്കുന്ന

നടപടികളോട് യോജിക്കാനാവില്ല -ജിഫ്‌രി തങ്ങള്‍

കാസര്‍കോട്: വികസന കാഴ്ചപ്പാടുകള്‍ക്ക് സമസ്ത ഒരിക്കലും എതിര് നില്‍ക്കാറില്ലെന്നും വികസനത്തിന്റെ പേരില്‍ നിര്‍ധനരായ മനുഷ്യരുടെ കിടപ്പാടം ഇല്ലാതാക്കുന്ന നടപടിയോട് സമരസപ്പെടാനാവില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. കാസര്‍കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തങ്ങള്‍.

ബംഗളൂരുവിലെ യെലഹങ്കക്ക് സമീപം ബന്ദേ റോഡിലെ ഫഖീര്‍ ലേഔട്ട്, വസിം ലേഔട്ട് കോളനികളിലെ ഇരുനൂറോളം വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത നടപടി പ്രതഷേധാര്‍ഹവും ആശങ്കാജനകവുമാണ്. മനസാക്ഷിയുള്ള എല്ലാ മനുഷ്യരുടെയുള്ളിലും വേദനയുണ്ടാക്കുന്നതാണ് ഈ നടപടി.

സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളോടൊന്നും സമസ്ത എതിരല്ല. എന്നാല്‍ വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ തയാറാവണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുസ്ലിംകളും ദളിതരും താമസിക്കുന്ന ഈ പ്രദേശം എന്ത് നടപടിയുടെ പേരിലാണെങ്കിലും പരിഹാരം കാണുന്നതിന് മുമ്പ് കുടിയൊഴിപ്പിക്കുന്നത് മനുഷ്യത്വത്തിന് ചേര്‍ന്നതല്ല.

ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. മതിയായ സ്ഥലം കണ്ടെത്തി എല്ലാവര്‍ക്കും കിടപ്പാട സൗകര്യം നല്‍കണം. ഇതിന് അടിയന്തിര നടപടി സംവിധാനങ്ങള്‍ ഒരുക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.

സമസ്ത ശതാബ്ദിയാത്ര

മംഗളൂരുവില്‍ സമാപിച്ചു

മംഗളൂരു: പണ്ഡിതര്‍ എന്നും സമൂഹത്തില്‍ തലയുയര്‍ത്തി നടക്കാനാക്കാണ് പഠിപ്പിക്കുന്നതെന്നും പണ്ഡിതന്മാരാല്‍ ആര്‍ക്കും തലതാഴ്‌ത്തേണ്ടി വരുന്നില്ലെന്നും കര്‍ണാടക സ്പീക്കര്‍ യു.ടി ഖാദര്‍ പറഞ്ഞു. സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നയിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയുടെ സമാപനം മംഗളൂരുവില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഡ്യാര്‍ കണ്ണൂരില്‍ നടന്ന സമാപന സമ്മേളനത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ബംബ്രാണ അബ്ദുല്‍ ഖാദര്‍ ഖാസിമി അധ്യക്ഷനത വഹിച്ചു.

സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഖാ അഹമ്മദ് മൗലവി പ്രാര്‍ത്ഥന നടത്തി.ഉസ്മാന്‍ ഫൈസി തോടാര്‍ ആമുഖ ഭാഷണം നടത്തി. കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളെ സ്ഥാന വസ്ത്രവും തലപ്പാവുമണിയിച്ചു.

എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, കെ. ഉമര്‍ ഫൈസി മുക്കം, അബ്ദുസലാം ബാഖവി വടക്കെക്കാട്, അബ്ദുല്ല ഫൈസി കൊടക്, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍, ഇനായത് അലി സംസാരിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര്‍ പന്തല്ലൂര്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ വിഷയാവതരണം നടത്തി. യു.ടി ഇഫ്തിഖാര്‍ അലി 10 ലക്ഷം രൂപയുടെ ഉപഹാരം സമസ്തക്ക് കൈമാറി. കുമ്പോല്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ അടക്കമുള്ളവര്‍ സംബന്ധിച്ചു.

Similar News