ജീവിതത്തിലും മരണത്തിലും ഒരുമിച്ചു; കുന്ദാപൂരില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഭര്‍ത്താവും ഭാര്യയും മരിച്ചു; ദു;ഖം അകറ്റാനാകാതെ ബന്ധുക്കള്‍

വൃദ്ധ ദമ്പതികളായ റിട്ടയേര്‍ഡ് സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജെ. രത്നാകരയ്യ, ഭാര്യ സരോജമ്മ എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.;

Update: 2025-05-30 09:30 GMT

കുന്ദാപൂര്‍: നഗരത്തില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഭര്‍ത്താവും ഭാര്യയും മരിച്ചു. വ്യാഴാഴ്ച ശസ്താനയ്ക്കടുത്തുള്ള ഗുണ്ട് മിയിലാണ് ഹൃദയഭേദകമായ സംഭവം നടന്നത്. വൃദ്ധ ദമ്പതികളായ റിട്ടയേര്‍ഡ് സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജെ. രത്നാകരയ്യ (84), ഭാര്യ സരോജമ്മ (72) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഒരേ ദിവസം മരണത്തിന് കീഴടങ്ങിയത്. സരോജമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.

ഭാര്യയുടെ മരണത്തില്‍ ദു:ഖിതനായ രത്നാകരയ്യ അവരുടെ അരികില്‍ തന്നെയുണ്ടായിരുന്നു. ഇതോടെ ആരോഗ്യം ക്ഷയിക്കാന്‍ തുടങ്ങുകയും കുടുംബം അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കുകയും ചെയ്തു. എന്നാല്‍ ഭാര്യ മരിച്ച് ഏകദേശം നാല് മണിക്കൂറിന് ശേഷം അദ്ദേഹവും മരിച്ചു. ദമ്പതികള്‍ക്ക് ഒരു മകനും മകളുമുണ്ട്.

ഹിരിയട് ക, ബര്‍കൂര്‍, കൊല്ലൂര്‍, കോട്ട തുടങ്ങി വിവിധ സ്ഥലങ്ങളില്‍ സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായി രത്നാകരയ്യ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സമര്‍പ്പിത സേവനത്തിന് പേരുകേട്ട അദ്ദേഹം മാതൃകാപരമായ ഉദ്യോഗസ്ഥനെന്ന നിലയില്‍ പ്രശംസ നേടിയിരുന്നു. വിരമിച്ചതിനു ശേഷവും അദ്ദേഹം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സജീവമായി തുടര്‍ന്നു.

കാര്‍ക്കള ഗെലെയാര ബാലഗ, ഗുരു നരസിംഹ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് സാമൂഹിക സേവനത്തിന് നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

Similar News