കൊല്ലപ്പെട്ട പിക്കപ്പ് വാന്‍ ഡ്രൈവര്‍ അബ്ദുള്‍ റഹീമിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് അനുശോചനം രേഖപ്പെടുത്തി ഹിന്ദു സമുദായ നേതാക്കള്‍

കുടുംബത്തിന് ഐക്യദാര്‍ഢ്യം പകരാന്‍ 25-ലധികം നേതാക്കളാണ് വസതിയില്‍ എത്തിയത്.;

Update: 2025-06-02 09:33 GMT

ബണ്ട്വാള്‍: കൊല്ലപ്പെട്ട പിക്കപ്പ് വാന്‍ ഡ്രൈവര്‍ അബ്ദുള്‍ റഹീമിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് അനുശോചനം രേഖപ്പെടുത്തി ഹിന്ദു സമുദായ നേതാക്കള്‍. മെയ് 27 ന് ആണ് മണല്‍ കൊണ്ടുപോകുന്നതിനിടെ ഒരു സംഘം അക്രമികള്‍ അബ്ദുള്‍ റഹീമിനെ വടിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ഇതേതുടര്‍ന്ന് ഹിന്ദു സമുദായ നേതാക്കളുടെ ഒരു സംഘം ഞായറാഴ്ച കൊളത്തമജലുവിലെ റഹീമിന്റെ വീട്ടിലെത്തി കുടുംബത്തെ അനുശോചനം അറിയിക്കുകയായിരുന്നു.

ബഡഗബെല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും നിലവിലെ അംഗവുമായ പ്രകാശ് ആല്‍വ ഗുണ്ടാലയുടെ നേതൃത്വത്തിലുള്ള സംഘം റഹീമിന്റെ പിതാവ് അബ്ദുള്‍ ഖാദര്‍, സഹോദരന്‍ ഹനീഫ്, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. നേതാക്കള്‍ തങ്ങളുടെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുകയും ക്രൂരമായ സംഭവത്തെ അപലപിക്കുകയും ചെയ്തു.

'റഹീം നിഷ്‌കളങ്കനായ ഒരു മനുഷ്യനായിരുന്നു. ഇത്തരമൊരു ദുരന്തം സംഭവിക്കാന്‍ പാടില്ലായിരുന്നു,' എന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ബബണ്ണ നദിയോഡി, മോഹന്‍ ഷെട്ടി നദിയോഡി, ഷാകേത് ഭണ്ഡാരി പറക്കൂര്‍, കൃഷ്ണ ഷെട്ടി ഗുണ്ടാല തുടങ്ങിയ പ്രമുഖ പ്രാദേശിക വ്യക്തികള്‍ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു. കുടുംബത്തിന് ഐക്യദാര്‍ഢ്യം പകരാന്‍ 25-ലധികം നേതാക്കളാണ് വസതിയില്‍ എത്തിയത്.

Similar News