മണ്ണിറക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ അക്രമിച്ച സംഭവം; 3 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

വിദ്യാഗിരിയിലെ അര്‍ഷാദ്, കുംബഡാജെയിലെ ഫാറൂഖ്, താഴെ നെക്രാജെയിലെ സയ്യിദ് എന്നിവര്‍ക്കെതിരെയാണ് ബദിയടുക്ക പൊലീസ് 351(2) 110 വകുപ്പ് പ്രകാരം കേസെടുത്തത്;

Update: 2025-06-05 05:19 GMT

ബദിയടുക്ക: മണ്ണിറക്കുന്നതിനെ ചൊല്ലിയുള്ള തകര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ അക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. നെക്രാജെ പിലിക്കൂടല്‍ ഉജംപാറയിലെ സി.കെ അഷ്റഫി(44)ന്റെ പരാതിയില്‍ ബദിയടുക്ക വിദ്യാഗിരിയിലെ അര്‍ഷാദ്, കുംബഡാജെയിലെ ഫാറൂഖ്, താഴെ നെക്രാജെയിലെ സയ്യിദ് എന്നിവര്‍ക്കെതിരെയാണ് ബദിയടുക്ക പൊലീസ് 351(2) 110 വകുപ്പ് പ്രകാരം കേസെടുത്തത്.

ജൂണ്‍ നാലിന് പുലര്‍ച്ചെ നാല് മണിക്ക് ബദിയടുക്ക മീത്തലെ ബസാറില്‍ ടിപ്പര്‍ ലോറിയില്‍ ചെമ്മണ്ണിറക്കുന്നതിനെ ചൊല്ലി വാക്കുതര്‍ക്കം നടന്നിരുന്നു. ഇതിനിടെ ഒന്നാംപ്രതി അര്‍ഷാദിന്റെ നേതൃത്വത്തില്‍ അഷ് റഫിനെ മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

അഷ് റഫ് പ്രാണ രക്ഷാര്‍ത്ഥം ഓടി സമീപത്തെ കെട്ടിടത്തിലേക്ക് കയറുന്നതിനിടെ താഴെ വീണുപരിക്കേറ്റിരുന്നു. തലക്കും വാരിയെല്ലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ അഷ് റഫ് ആസ്പത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അഷ് റഫ് നേരത്തെ മണ്ണിറക്കിയപ്പോള്‍ അര്‍ഷാദും മറ്റും എതിര്‍ത്തിരുന്നു. വീണ്ടും മണ്ണിറക്കിയതാണ് സംഘത്തെ പ്രകോപിപ്പിച്ചത്.

Similar News