പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

മുന്നാട് വട്ടം തട്ടയിലെ സുരേഷിനെയാണ് കോടതി ശിക്ഷിച്ചത്;

Update: 2025-06-27 15:06 GMT

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 52 വര്‍ഷം കഠിന തടവും 2, 21,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഹോസ് ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് പി.എം സുരേഷ്. പിഴ അടച്ചില്ലെങ്കില്‍ 2 വര്‍ഷവും, 9 മാസവും, ഒരു ആഴ്ചയും അധിക തടവ് അനുഭവിക്കണം.

2022 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓണത്തിന് മുമ്പുള്ള ഒരു ദിവസം വീട്ടില്‍ മറ്റാരും ഇല്ലാത്ത അവസരത്തില്‍ ഉത്സവത്തിന് കൂട്ടിക്കൊണ്ടു പോകാമെന്ന് പറഞ്ഞ് 15 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി. ഉത്സവം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ കുട്ടിയുടെ വീടിന്റെ അടുത്തുള്ള റോഡില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്.

മുന്നാട് വട്ടം തട്ടയിലെ സുരേഷി(34)നെയാണ് കോടതി ശിക്ഷിച്ചത്. ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് ആയിരുന്ന ടി ദാമോദരനാണ്. പ്രോസിക്യൂഷന് വേണ്ടി ഹോസ് ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. ഗംഗാധരന്‍ ഹാജരായി.

Similar News