ഒമാനില്‍ 156 പ്രവാസികള്‍ക്ക് പൗരത്വം പ്രഖ്യാപിച്ചു

Update: 2025-05-19 04:23 GMT

മസ്‌കറ്റ്; ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്, 156 പ്രവാസികള്‍ക്ക് ഒമാന്‍ പൗരത്വം പ്രഖ്യാപിച്ചു. കുറഞ്ഞത് 15 വര്‍ഷം തുടര്‍ച്ചയായി ഒമാനില്‍ താമസിക്കുന്നവര്‍, അറബി ഭാഷയില്‍ പ്രാവീണ്യം ഉള്ളവര്‍, നിയമപരമായി എല്ലാം സുതാര്യമായവര്‍. സാമ്പത്തിക സ്ഥിരത, മികച്ച ആരോഗ്യം സാക്ഷ്യപ്പെടുത്തുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, നേരത്തെ ഉണ്ടായിരുന്ന രാജ്യത്തിന്റെ പൗരത്വം ഒഴിവാക്കിയവര്‍ എന്നീ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പൗരത്വം അനുവദിച്ചത്. ഇന്റീരിയര്‍ മന്ത്രാലയത്തിനാണ് അപേക്ഷകള്‍ സൂക്ഷ്മ പരിശോധന നടത്തുന്നതിനുള്ള ചുമതല. അപേക്ഷകള്‍, മറ്റ് വിശദാംശങ്ങള്‍ പറയാതെ തന്നെ തള്ളാനുള്ള അധികാരം മന്ത്രാലയത്തിനുണ്ട്. കോടതിയില്‍ അപ്പീല്‍ നല്‍കാനുളള അധികാരവുമില്ല. അതേസമയം രാജ്യത്തിന്റെ സുരക്ഷയെയും താത്പര്യങ്ങളെയും വിലകുറച്ചു കാണുക, ഭരണാധികാരികളെ അപകീര്‍ത്തിപ്പെടുത്തുക, വിദേശ സര്‍ക്കാരുമായുള്ള ഇടപാടുകള്‍ എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ പൗരത്വം തിരിച്ചെടുക്കും. പൗരത്വം ലഭിക്കാനായി അസത്യ വിവരങ്ങള്‍ നല്‍കി പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം തടവും 5000 മുതല്‍ 10000 വരെ ഒമാന്‍ റിയാല്‍ പിഴ ഈടാക്കുകയും ചെയ്യും.

Similar News