റിയാദ്: സൗദിയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കാസര്‍കോട് ഏണിയാടി സ്വദേശി ബഷീര്‍(42) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ബഷീർ മരിച്ച വിവരം ബന്ധുക്കൾക്ക് ലഭിക്കുന്നത്.
ബഷീറിന് എങ്ങനെയാണ് വെടിയേറ്റതെന്ന് വ്യക്തമല്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സ്‌പോണ്‍സറുമായി ബന്ധപ്പെട്ടുവരികയാണെന്നും ബന്ധുക്കൾ അറിയിച്ചു. മൃതദേഹം ബീഷയിലെ കിങ് അബ്ദുല്ല ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ബീഷയില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ബഷീർ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.